Wednesday 26 May 2010

വിദേശ മൂലധന നിക്ഷേപവും, ചെറുകിട വ്യവസായവും

ഇന്ത്യാ ഗവണ്‍മെന്‍റ് ഒരിക്കല്‍ കൂടി വിദേശ മൂലധന നിക്ഷേപകര്‍ക്കായി (FDI) മള്‍ട്ടി ബ്രാന്‍ഡ്,ചെറുകിട വ്യാപാരം  തുറക്കാന്‍ പോകുന്നു. വ്യവസായ വകുപ്പുതലത്തില്‍ ഇതിന് ആക്കം കൂട്ടുന്ന തകൃതിയായ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നു.

ഇന്ത്യയില്‍ ചെറുകിട വ്യവസായ രംഗത്ത് ലക്ഷോപ ലക്ഷം പേര്‍ ഇന്ന് ജോലി ചെയ്തു വരുന്നുണ്ട്.  ഈ ഒരു സാഹചര്യത്തില്‍, വാള്‍മാര്‍ട്ട്, ടെസ്കോ തുടങ്ങിയ വന്‍കിട / കുത്തക കമ്പനികളെ ഇന്ത്യയില്‍ ചെറുകിട വ്യവസായ മേഖലയില്‍ മൂലധനം മുടക്കാന്‍ അനുവാതം കൊടുത്താല്‍ ഇന്ത്യയിലെ മേല്‍പറഞ്ഞ ലെക്ഷോപ ലക്ഷം വരുന്ന ചെറുകിട മേഖലയില്‍ ജോലി ചെയ്തു വരുന്നവരുടെ അന്നം മുടങ്ങും എന്നുള്ളതില്‍ യാതൊരു തര്‍ക്കവും വേണ്ട.

1962 ല്‍ "സാം വളമാര്‍ട്ട്" എന്ന അമേരിക്കക്കാരന്‍ ആരംഭിച്ച "വാള്‍ മ്മാര്‍ട്ട്" എന്ന കമ്പനി പടര്‍ന്നു പന്തലിച്ച്, ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇത് പല പേരുകളില്‍ ആറിയപ്പെടുന്നു. ഉദാഹരണത്തിന് മെക്സിക്കോയില്‍ "വാള്‍ മെക്സു" എന്ന പേരിലാണ് അറിയപെടുന്നത്,. യു. കെ, യില്‍ "അസ്ദ" എന്ന പേരിലും, ജപ്പാനില്‍ "സീയു" എന്ന പേരിലും, ഇന്ത്യയില്‍ "ബെസ്റ്റു പ്രൈസ്", എന്ന പേരിലും അറിയപെടുന്നു. അര്‍ജന്റീന, ബ്രസീല്‍, കാനഡ, റിക്കോ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനകം വ്യവസായ മേഖല പൂര്‍ണമായും കയ്യടക്കി കഴിഞ്ഞു.

ഇതേ പോലെ തൊട്ടടുത്ത സ്ഥാനത്ത് നില്‍ക്കുന്ന ഒരു വന്‍കിട കമ്പനിയാണ് "ടെസ്കോ". ഇതൊരു ബ്രിട്ടീഷ്‌ ഇന്റര്‍നാഷനല്‍ കമ്പനിയാണ്. മൂന്നു ബില്ല്യന്‍ പൌണ്ടാണ് ആ കമ്പനി വെറും ലാഭം മാത്രം കണക്കാക്കിയിട്ടുള്ളത്.  ഇതേ രൂപത്തിലുള്ള വന്‍ സ്രാവുകളെ ഇന്ത്യയില്‍ ചെറുകിട വ്യവസായ രംഗത്ത് മൂലധനം നിക്ഷേപിക്കാന്‍ അനുവതിച്ചാല്‍ ഇന്ത്യയില്‍ നിലവില്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നരുടെ കാര്യം പറയേണ്ടതില്ലല്ലോ.

കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി. യെ. സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതി  കൊണ്ട് വരുന്നത് വിദേശ കുത്തക കമ്പനികള്‍ക്ക് ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലയെ കീഴടക്കാന്‍ വഴിയൊരുക്കുമെന്നുള്ളത് തീര്‍ച്ചയാണ്.

കഴിഞ്ഞ 2006 ല്‍, ഹൈദരാബാദില്‍ വെച്ച് നടന്ന കോണ്ഗ്രസ്സ് AICC, സമ്മേളനത്തില്‍ വിദേശ മൂലധന നിക്ഷേപകരെ ഇന്ത്യയില്‍ അനുവതിക്കില്ലെന്ന് തീരുമാനിച്ച അതേ കൊന്ഗ്രസ്സു പാര്‍ട്ടിയാണ് നേരെ തിരിച്ച് ആ തീരുമാനത്തിന്ന് വിപരീതമായി പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യാ രാജ്യത്തെ ബഹു ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ പാര്‍ട്ടികളും, ചെറുകിട വ്യവസായ സ്ന്ഖടനകളും, ഈ നീക്കത്തിന് എതിരാണ്.  കമ്മ്യൂണിസ്റ്റു പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌) ഇതിനകം  ഈ നീക്കത്തിനെതിരെ പ്രതിരോധിച്ചു കഴിഞ്ഞു. (Communist Party Of India(Marxist))

Tuesday 25 May 2010

സ്വതന്ത്ര വ്യാപാര കരാറും, യു.പി.യെ, സര്‍ക്കാരും

ഒക്ടോബര്‍ 2010 ഓടെ യുറോപ്പ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാര്‍ (FTA)പൂര്‍ണ്ണമാകാന്‍ പോകുകയാണ്. ദൂരവ്യാപകമായ വളരെയധികം ദോഷഫലങ്ങള്‍ ഉണ്ടാകുന്ന ഈ ഉടമ്പടിയുടെയും, അനുരഞ്ജന ചര്‍ച്ചകളുടെയും വിശദാംശങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്‍റ് മൂടിവെച്ചു കൊണ്ടിരിക്കുകയാണ്. ഈ ഒരു ഉടമ്പടിയുടെ ഫലമായി നമ്മുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താരിഫ് തൊണ്ണൂറു ശതമാനത്തില്‍നിന്നും പൂജ്യത്തിലേക്ക് എത്തിക്കു മെന്നതില്‍ യാതൊരു സംശയവും വേണ്ട. ഇതേ അവസരത്തില്‍ യുറോപ്പ്യന്‍ യൂണിയനില്‍ വന്‍തോതിലുള്ള സബ്സീഡിയോട് കൂടി ഉല്പാതിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കുമിഞ്ഞു കൂടുകയും ചെയ്യും. പാമോയില്‍ ഉല്‍പന്നത്തിന്റെ കാര്യത്തില്‍ നാം ഇക്കാര്യം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.വിലകുറഞ്ഞ പാമോയില്‍ ഇറക്കുമതി ചെയ്തത് മൂലം നമ്മുടെ പാമോയിലിന് മാര്‍ക്കറ്റില്ലാതായി.

ഈ ഉടമ്പടിയില്‍ വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിചുങ്കം വന്‍തോതില്‍ വെട്ടി കുറക്കുവാനും നിര്‍ദ്ദേശങ്ങള്‍ വെക്കുന്നുണ്ട്, ഇത് നമ്മുടെ ഉല്പാതന മേഖലയെ കാര്യമായി ബാധിക്കുമെന്ന് മാത്രമല്ല, തൊഴിലില്ലായ്മയും, മാര്‍ക്കറ്റുകളുടെ തകര്‍ച്ചയും വര്‍ദ്ദിപ്പിക്കുന്നതാണ്.

യുറോപ്പ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാര്‍ അതിന്റെ അനുരഞ്ജന ചര്‍ച്ചകളുടേയും, ഉടംബടിയുടെയും പൂര്‍ണരൂപവും, എല്ലാവിധ രേഖകളും പാര്‍ള്ളമെന്‍റ് മുമ്പാകെ ചര്‍ച്ച ചെയ്യാതെ അതുമായി മുന്നോട്ടു പോകരുതെന്ന് യു. പി. യെ സര്‍ക്കാരിനെ താകീത് ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്‌)ന്‍റെ ഈ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു

Monday 24 May 2010

പി ഡി പി യോടുള്ള സമീപനം

മലപ്പുറം പോലെയുള്ള, മുസ്ലിം ലീഗിന് കാലാകാലങ്ങളായി ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ആ പാര്‍ട്ടിയെ കുറച്ചെങ്കിലും തകര്‍ക്കാന്‍ കഴിഞ്ഞത് ഈ അടുത്ത കാലത്തോടെയാണ്. യുവ തലമുറയില്‍ വന്ന ചിന്താഗതിയുടെ മാറ്റം, വിദ്ദ്യഭ്യാസത്തിന്റെ വളര്‍ച്ച, തുടങ്ങിയവ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഈ വളര്‍ച്ചയെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴും, മുസ്ലിം ലീഗിനെയും, പാണക്കാട് തറവാടിനെയും തീവ്രമായി അനുകൂലിക്കുകയും, പിന്തുടരുകയും ചെയ്യുന്ന ഒരു വിഭാഗം ലീഗിന്റെ വോട്ടു ബാങ്കായി നിലനില്‍ക്കുന്നുണ്ട്. ആ വിഭാഗം മുസ്ലിം മത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരാണെന്നത്തില്‍ യാതൊരു സംശയവും വേണ്ട.ആ വിഭാഗത്തിനിടക്ക്, പ്രതേകിച്ചും തീരദേശ പ്രദേശങ്ങളില്‍ മദനിയെ പോലുള്ളവര്‍ക്ക് ഏറെ സ്വാധീനം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കമ്മ്യുണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌) യെ സംബന്ധിച്ച്, പാര്‍ട്ടി, പാര്‍ട്ടിയുടെ നിലപാടുകള്‍ കാലാകാലങ്ങളായി മാറ്റം വരുത്തിയിട്ടുണ്ട്. അത് ഒരൊറ്റ ദിവസം കൊണ്ട് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയില്‍ നിന്നുള്ള സര്‍ക്കുലര്‍ കൊണ്ട് മാറ്റം വരുത്തുന്നതല്ല. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി കൈകൊണ്ട നിലപാടുകളിലും, കാഴ്ച്ചപാടുകളിലും എന്തങ്കിലും പോരായ്മയോ, അപാകതയോ വന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടി അക്കാര്യം തിരുത്തി മുന്നോട്ടു പോകും, അത് പാര്‍ട്ടിയുടെ സ്വഭാവമാണ്.

ഇവിടെ "പി ഡി പി മതേതരമോ" എന്ന തലകെട്ടോടെ ഹമീദ് ചേന്ന മങ്ങല്ലൂരിന്റെ ഒരു ലേഖനം ഇ. എ. ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതില്‍, കഴിഞ്ഞ പാര്‍ളമെന്റു തിരഞ്ഞെടുപ്പില്‍ മലപ്പുറത്തും ,പൊന്നാനിയിലും, സി. പി. ഐ (എം), പി .ഡി. പി. എ കൂട്ട് പിടിക്കുകവഴി മാര്‍ക്സിസ്റ്റു പാര്‍ട്ടി അതിന്റെ ആതര്‍ശങ്ങള്‍ മതമൌലീക വാതികള്‍ക്ക് അടിയറ വെച്ചു എന്നെഴുതി കണ്ടു.
ജയില്‍ മോചിതനായ ശേഷം, അബ്ദുല്‍ നാസര്‍ മദനി തന്‍റെ നിലപാടുകളില്‍ മാറ്റം വരുത്തിയത് വളരെ പരസ്യ മായി തന്നെ അദ്ദേഹം പ്രസ്ന്ഗ ങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്ക് സ്വീകാര്ര്യമായ നിലപാടെടുത്ത മതനിയുമായി തിരഞ്ഞെടുപ്പില്‍ ഒരു ധാരണ മാത്രമേ ഉണ്ടാകിയിട്ടുള്ളൂ. അല്ലാതെ മദനിക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ്നല്‍കി സഖാവാക്കിയിട്ടില്ല. പാട്ടി സെക്രട്ടറി മദനിയുമായി വേദി പങ്കിട്ടപ്പോഴും, നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. സഖാവ് പിണറായി വിജയന്‍റെ പ്രസ്ന്ഗം ഇവിടെ( PINARAAYI )അല്പം കേള്‍ക്കാം.
അബ്ദുല്‍നാസര്‍ മദനി മാര്‍ക്സിസ്റ്റ്‌- ലെനിനിസ്റ്റു പാതയില്‍ വന്നു എന്ന് ആരും പറഞ്ഞിട്ടില്ല. പ്രാദേശിക തലങ്ങളില്‍ ചില നിലപാടുകളില്‍ യോജിച്ചു പോകാവുന്നവരുമായി തിരഞ്ഞെടുപ്പില്‍ ഒരു ധാരണ യുണ്ടാക്കി എന്നതില്‍ കവിഞ്ഞു മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക് മദനിയുമായി യാതൊരു ബന്തവുമില്ലെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്.

ജയില്‍ മോചിതനായ മദനി, തന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി, തന്റെ നിലപാടുകളിലും, പ്രസംഗ ശൈലിയിലും മാറ്റം വരുത്തിയതായി മാധ്യമങ്ങളോട് പറഞ്ഞത് താഴെ കേള്‍ക്കാം.




ഹമീദ് ചേന്ന മങ്ങല്ലൂരിന്റെ ലേഖനത്തില്‍ മദനിയെ കുറിച്ചും, അയാളുടെ പാര്‍ട്ടിയായ പി.ഡി.പി, യെ കുറിച്ചും പറഞ്ഞ വരികള്‍ ഇങ്ങനെയാണ്.

"കേരളത്തില്‍ ഏകവ്യക്തികേന്ദ്രീകൃതമായ ഏതെങ്കിലും പാര്‍ട്ടിയുണ്ടെങ്കില്‍ അത്‌ പി.ഡി.പി.യാണ്‌. അബ്ദുനാസര്‍ മഅദനിയെ മൈനസ്‌ ചെയ്‌താല്‍ പിന്നെ പി.ഡി.പി.യില്ല. അതുകൊണ്ടുതന്നെ ആ പാര്‍ട്ടിയുടെ ഉള്ളറിയണമെങ്കില്‍ മഅദനിയില്‍ തുടങ്ങുകയും മഅദനിയില്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടിവരും. "

ഇവിടെ ആ ഏക വ്യക്തി കേന്ദ്രീകൃത എന്നതില്‍ ആ വ്യക്തിയാണ് മദനി. അയാളാണ് തന്റെ തിരുത്തലുകളെ കുറിച്ച് പറയുന്നത്....